വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

കാര്‍മേഘമാലകള്‍ക്കിടയില്‍ തെളിയുന്ന രജത രേഖകള്‍

ഒരു കാര്യം പറയാതെ വയ്യ .. ഇവിടുത്തെ കുത്തക മാധ്യമങ്ങള്‍ മാത്രം കൊടി കുത്തി വാണിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ഏറെ ദൂരം മുന്‍പോട്ടു വന്നു ഇന്ന് ദ്രിശ്യ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തില്‍ ഇന്ത്യ വിഷനും,  റിപ്പോര്റെരുമൊക്കെ ജനങ്ങളുടെ മുന്‍പില്‍ എത്തിക്കുന്ന സത്യങ്ങള്‍ കുറെയുണ്ട്.  അത് കൊണ്ട്, ഒരു പരിധി വരെ പുതിയ മാധ്യമങ്ങള്‍ ഉണ്ടായതിന്റെ ഗുണം കൊണ്ട് കുറെ മാടമ്പിമാരുടെ സ്വൈരജീവിതതിനെങ്കിലും അല്പം  ഭംഗം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് നമുക്ക് ആശ്വസിക്കാം.. മുമ്പൊക്കെ ചവറ്റുകൊട്ടയില്‍ എറിയുകയോ, വെള്ളിത്താലത്തില്‍ പട്ടു തൂവാല കൊണ്ട് മൂടി വെക്കുകയോ ചെയ്യുക മാത്രം ചെയ്തിരുന്ന പല അപ്രിയ സത്യങ്ങളും ഏറെ വൈമനസ്യത്തോടെ ആണെങ്കിലും ഉല്‍ പെജിലെകിലും കൊടുക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കയാണ് മലയാളത്തിന്റെ സുപ്രഭാതവും, സംസ്കാര പ്രചാരകരും ഒക്കെ.. മാധ്യമങ്ങളുടെ മത്സരമോ ജനകീയ വല്ക്കരനമോ എന്ത് വേണമെങ്കിലും ആയിക്കൊള്ളട്ടെ, ഇതൊക്കെ ഒരു ചെറിയ അളവെങ്കിലും സാമാന്യ ജനത്തിന്റെ കണ്വേട്ടത്തില്‍ വരുന്നന്നത് എത്രയോ  നന്ന്... അത് പോലെ തന്നെ വളചോടിക്കപ്പെട്ട വാര്‍ത്തകളും. നമ്മുടെ കണ്‍ മുന്‍പില്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിലെ നെല്ലും പതിരും സാമാന്യ ബുദ്ധിയുള്ളവന് മനസ്സിലാകാന്‍ വ്യാഖ്യാതാക്കളുടെ ആവശ്യമില്ല.. അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് അതിന്റെ യഥാര്‍ത്ഥ കര്‍ത്തവ്യമായ വാര്‍ത്ത അവതരണം എന്നതില്‍ നിന്നും കൂടുതല്‍ വ്യതിചലിക്കാന്‍ സാധിക്കാതെ വരുന്നു.. അക്ഷരങ്ങളുടെ മറ പറ്റി വാര്‍ത്ത മുന്നില്‍ എത്തുമ്പോള്‍ സത്യം കാണാപ്പുറത്തും  വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും പാകപെടുത്തിയ മാധ്യമ വീക്ഷണം വായനക്കാരന് മുന്നിലും എന്ന അവസ്ഥ  ആയിരുന്നു... ഇപ്പോള്‍ ദ്രിശ്യ മാധ്യമ വിപ്ലവം അത്തരത്തിലുള്ള വളചോടിക്കളിനുള്ള അവസരങ്ങള്‍ ഒരു പരിധി വരെ ലഖൂകരിക്കുന്നു.. അത് കൊണ്ട് തന്നെ കുത്തക മാധ്യമങ്ങളുടെ ദ്രിശ്യ അവതാരങ്ങള്‍ക്കു തമസ്ക്കരണം മാത്രമാണ് ആകെ ഉള്ള ഒരു ഓപ്ഷന്‍.. പക്ഷെ അത്തരത്തിലുള്ള താമസ്കരണങ്ങള്‍ വെച്ച് എത്രകാലം പ്രേക്ഷകര്‍ക്ക്‌ മുന്‍തൂക്കമുള്ള ഈ കമ്പോള വ്യവസ്ഥിതിയില്‍ പിടിച്ചു നില്ക്കാന്‍ പറ്റും എന്നത് ചിന്തിക്കേണ്ട വിഷയമാണ്... പക്ഷെ സത്യത്തെ തുറന്നു കാട്ടുക എന്നതില്‍ ഉപരിയായി നവ മാധ്യമങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല.. അത് കൊണ്ട് അവിടെ നിന്നാണ് നമ്മുടെ ഇടപെടലുകള്‍ ആവശ്യമായി വരുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല: