ഞായറാഴ്‌ച, ഒക്‌ടോബർ 09, 2011

ബ്രേക്ക്‌ ചെയ്യാന്‍ ഒരു വാര്‍ത്ത കിട്ടിയെങ്ങില്‍?

ഏറ്റവും കൂടുതല്‍ പ്രഷര്‍ അനുഭവിക്കുന്ന തൊഴിലിടം ചാനല്‍ ന്യൂസ്‌ റൂം ആണ് എന്നാണു ഒരു പണിയുമില്ലാതെ ചാനലിനു മുന്നില്‍ വായും പിളര്‍ന്നു നില്‍ക്കുന്ന മലയാളിക്ക് ഓരോ മണിക്കൂറും വെട്ടി വിഴുങ്ങാന്‍ ബ്രേക്കിംഗ് ന്യൂസ്‌ എന്നാ ഓമന പ്പേരില്‍ എന്തെങ്ങിലും പണ്ടാരം കണ്ടതെണ്ട ഒരു പാട് ... പലപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന്റെ ഒരു തത്രപ്പാട് ... പണ്ടൊക്കെ പ്രസ്സിന്റെ മറ ഉണ്ടായിരുന്നു ഒരു മുഴവന്‍ ദിവസത്തിന്റെ സാവകാശവും ... ഇപ്പോള്‍ ഒരു നിമിഷാര്‍ദ്ധം പോലും കിട്ടുന്നില്ല ... ന്യൂസ്‌ കാണുമ്പോള്‍ ലൈവ് എന്ന് മുകളിലെ മൂലയില്‍ അടിച്ചു കാണിക്കുമ്പോള്‍ തന്നെ, രണ്ടു ചാനെലുകളില്‍ ഒരേ സമയം പ്രത്യക്ഷപെടുന്ന പ്രസ്ഥാവനക്കാരന്റെ മാജിക് ഇപ്പോള്‍ പൊതുജനം മനസ്സിലാക്കുന്ന മട്ടിലുള്ള ബാഹുല്യമായി വാര്‍ത്ത ചാനല്ലുകള്‍ക്ക്...  മേലാളന്മാര്‍ക്ക് രുചിക്കുന്ന രീതിയില്‍ വാര്‍ത്ത ഓടിച്ചു തിരിക്കാന്‍ ചാനെല്‍ വിട്ടു ചാനെല്‍ മാറുന്ന വീരന്മാരുടെ പാട് ഒന്ന് വേറെ... ഇന്നലെ വരെ വിഗ്രഹങ്ങളായി കണ്ടു വാര്‍ത്ത ചമാചിരുന്നവരെ.. എരിഞ്ഞുടക്കേണ്ട ബാധ്യത,  ദൂഷ്യം പറഞ്ഞിരുന്നവര്‍ക്ക് വാഗ്പൂജ നടതെണ്ടതിന്റെയും.....ഡിസ്കില്‍ തട്ടി പാട്ടും പാടി കൊണ്ടിരുന്നവര്‍ ഇപ്പോള്‍ മസ്സില് പിടുത്തം വിടുന്ന നേരമില്ല... പണ്ടൊക്കെ അനോണിയുടെ മറ ഉണ്ടായിരുന്നു തടിക്കു തട്ടുന്ന വാര്‍ത്ത പുറത്തു വിട്ടാലും ഒളിച്ചിരിക്കാന്‍... ഇപ്പോള്‍ ഫോണ്‍ നമ്പര്‍ സഹിതമല്ലേ ഒറ്റുന്നത്‌...  ഒരു കാര്യം നന്ന് .. പണിയില്ലാത്ത കുറെ വക്കീലന്മാര്‍ക്കും ... ചന്ദമുക്കില്‍ കിടന്നു കൂവേണ്ട ചില സെലെബ്രിടി കൊലങ്ങള്‍ക്കും കുറച്ചൊക്കെ പണിയായി..

ഒരു പരിധി വരെ പി സി ജോര്‍ജ്ജിനെ പോലെയുള്ളവര്‍ തന്റെ ബെല്ലും ബ്രക്കുമില്ലാത്ത നാവു കൊണ്ട് ഒപ്പിച്ചു തരുന്ന ബോണസ് ഒഴിവാക്കിയാല്‍ വലിയ ബുദ്ധിമുട്ടായിരിക്കുന്നു അന്നന്നത്തെ അന്നത്തിനുള്ള വഹ ഒപ്പിച്ചു പോരാന്‍. ...

 ഒടുവില്‍ ഒരു നാള്‍ ഇര്‍വിംഗ് വാലസ്സിന്റെ കഥാപാത്രത്തെ പോലെ കത്തിയും കടാരയും തോക്കുമായി ആളെ കൊല്ലാനും... കവര്ച്ചക്കുമൊക്കെ ചാനല്‍ പണിക്കാര്‍ ഇറങ്ങുന്ന കാലം വിദൂരമല്ല.

അഭിപ്രായങ്ങളൊന്നുമില്ല: